കവിതയിലെ വരികളില്‍ പറയുന്ന ആക്ഷേപങ്ങളിലല്‍ ഒരെണ്ണത്തിനെങ്കിലും നിങ്ങളുടെ കയ്യില്‍ എന്തേലും തെളിവുണ്ടോ' എന്നു ചോദിക്കുന്നവരും ഉണ്ട്. 'എല്ലാ സാംസ്കാരിക നായകരും ഉറക്കം നടിക്കുമ്പോള്‍ കേരളത്തിന്‍റെ പരിസ്ഥിതിക്ക് അങ്ങേയറ്റം ആഘാതമുണ്ടാക്കിയേക്കാവുന്ന' ഒരു പദ്ധതിയെ തുറന്നെതിര്‍ക്കാന്‍ റഫീഖ് അഹമദ് കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നവരും ഉണ്ട്.
'ശിരസിലെ കൊഞ്ചു ഹൃദയം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച മന്ത്രി ജി.സുധാകരന്‍റെ കവിതയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. 'കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചു പോലെന്‍ ഹൃദയം' എന്ന വരിയില്‍ തുടങ്ങുന്ന കവിത, ശിരസ്സിൽ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് അവനവനെത്തന്നെ ഉപമിക്കുകയാണ്.
മരിച്ചൊരാൾ എപ്പോഴും കുടിച്ചിരുന്നു, കുടിയിലെപ്പോഴുമയാൾ ലളിതമായി മരിച്ചിരുന്നു, മരിച്ചിട്ടയാൾ എഴുന്നേറ്റ പ്രഭാതങ്ങളിലെയിലകളിൽ, തൂങ്ങി നിന്ന ജലക്കനങ്ങളിൽ, നിന്നയാൾ മറ്റൊരു വെളിച്ചമില്ലാ പ്രഭാതത്തിന്റെ, ആവിയൂതി കളഞ്ഞിരുന്നു. കുടിച്ച് കുടിച്ച് തിളച്ച് മരിച്ചൊരാളുടെ മുഷിഞ്ഞ തലയിലൊരു മുദ്രാവാക്യമുണ്ടാർന്നു ആ മുദ്രാവാക്യത്തിലെമ്പാടും ചോരച്ച ചുമകളുണ്ടാർന്നു ചുമയിലൊരു പോലീസേമ്മാൻ ബുട്ട്സിട്ട് നടന്നാർന്നു